Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pravasi Welfare

Middle East and Gulf

പ്രവാസി വെൽഫെയർ മനാമ സോണിന് നവനേതൃത്വം

മനാമ: പ്രവാസി വെൽഫെയർ മനാമ സോണിന്‍റെ 2026 - 27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു മനാമ സോണൽ പ്രസിഡന്‍റായി അബ്ദുൽ ലത്തീഫ് കടമേരിയെയും ജനറൽ സെക്രട്ടറിയായി കെ.പി. ബഷീറിനെയുമാണ് പ്രവാസി വെൽഫെയർ മനാമ സോൺ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തത്.

മൊയ്തു തിരുവള്ളൂർ വൈസ് പ്രസിഡന്‍റായും ബെനി ഞെക്കാട് അസിസ്റ്റന്‍റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. നിജും ഇദ്രിസ്, ബഷീർ നരങ്ങോളി, കെ. അസ്‌ലം, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് അമീൻ എഫ്, നിസാം ഹനീഫ, അബ്ദുൽ ഹകീം, അംജദ് എ. വാഹിദ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.

പ്രവാസികളുടെ ക്ഷേമത്തിലൂന്നി സാംസ്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു.

പ്രവാസി സെന്‍ററിൽ സംഘടിപ്പിച്ച പ്രവാസി വെൽഫെയർ മനാമ സോൺ ജനറൽ ബോഡി യോഗത്തിൽ പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പ്രവർത്തന രേഖ അവതരിപ്പിച്ചു. പ്രവാസി വെൽഫയർ വൈസ് പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ തിരഞ്ഞടുപ്പിന് നേതൃത്വം നൽകി.

മുൻപ്രസിഡന്‍റ് അബ്ദുല്ല കുറ്റ്യാടി അധ്യക്ഷത വഹിച്ച ജനറൽ ബോഡി യോഗത്തിന് അസ്‌ലം വേളം സ്വാഗതം ആശംസിച്ചു. നിയുക്ത പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് കടമേരി നന്ദി പ്രകാശനം നടത്തി.

NRI

പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിനാഘോഷം ഇന്ന്

മനാമ: പ്രവാസി വെൽഫെയർ ബഹ്റിൻ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം ചൊവ്വാഴ്ച രാത്രി 7.30ന് സിഞ്ചിലെ പ്രവാസി സെന്‍ററിൽ സംഘടിപ്പിക്കുന്നു.

പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡന്‍റ് ഷാഹുൽ ഹമീദ് വെന്നിയൂർ ഉദ്ഘാടനം ചെയ്യുന്ന പ്രവാസി വെൽഫെയർ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇർഷാദ് കോട്ടയം റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തും.

തുടർന്ന് ദേശീയ ഐക്യത്തെയും സാഹോദര്യത്തേയും ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക അവതരണങ്ങളും കലാ ആവിഷ്കാരണങ്ങളും അരങ്ങേറുമെന്ന് പ്രവാസി വെൽഫെയർ കലാ സാംസ്കാരിക വിഭാഗം സെക്രട്ടറി സബീന അബ്ദുൽ ഖാദിർ അറിയിച്ചു.

NRI

പ്രവാസ ജീവിതത്തിൽ തളർന്നുപോയ പ്രവാസിക്ക് കൈത്താങ്ങായി പ്രവാസി വെൽഫെയർ

മനാമ: പക്ഷാഘാതം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശിയായ യുവാവിനെ നാട്ടിലെത്തിക്കുന്നതിനും തുടർചികിത്സയ്ക്ക് വേണ്ട സഹായങ്ങൾ നൽകുന്നതിനും പ്രവാസി വെൽഫെയർ പങ്കാളിയായി.

യുവാവിന്‍റെ തുടർചികിത്സാ സഹായ സമിതി അംഗങ്ങളായ രങ്കരാജൻ, സതീഷ് ശങ്കരൻ എന്നിവർക്ക് പ്രവാസി വെൽഫെയർ പ്രസിഡന്‍റ് മജീദ് തണൽ, ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി എന്നിവരുടെ സാന്നിധ്യത്തിൽ പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ ബദറുദ്ദീൻ പൂവാർ, സെക്രട്ടറി സബീന അബ്ദുൽ ഖാദിർ, എക്സിക്യൂട്ടീവ് അംഗം അഡ്വ. ഷഫ്‌ന തയ്യിബ് എന്നിവർ ചേർന്ന് സഹായം കൈമാറി.

യുവാവിന്‍റെ തുടർചികിത്സയ്ക്കും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങൾക്കും പിന്തുണ നൽകിയ ടീം പ്രവാസി വെൽഫെയറിന് രങ്കരാജൻ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. പ്രവാസി സമൂഹത്തിന്‍റെ ദുഃഖങ്ങളിലും പ്രതിസന്ധികളിലും കൈത്താങ്ങാകുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിൽ സാഹോദര്യ ബോധവും ഐക്യവും ശക്തിപ്പെടുത്താൻ കാരണമാകട്ടെ എന്ന് ബദറുദ്ദീൻ പൂവാർ ആശംസിച്ചു. 

ചടങ്ങിൽ പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗങ്ങളായ ഇർഷാദ് കോട്ടയം, സി.എം. മുഹമ്മദലി, ഷാഹുൽ ഹമീദ് വെന്നിയൂർ, ജമാൽ ഇരിങ്ങൽ, അനിൽ കുമാർ, അജ്മൽ ഹുസൈൻ സാജിർ ഇരിക്കൂർ, അബ്ദുള്ള കുറ്റ്യാടി, ഷിജിന ആഷിക് എന്നിവരും സന്നിഹിതരായിരുന്നു.

NRI

പ്രവാസി വെൽഫെയറിന് പുതിയ നേതൃത്വം

മനാമ: ബഹ്റനിലെ സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പ്രവാസി വെൽഫെയറിന്‍റെ 2026–27 കാലഘട്ടത്തേക്കുള്ള പ്രസിഡന്‍റായി മജീദ് തണലിനെ പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ നിന്ന് തെരഞ്ഞെടുത്തു.

ബഹ്റനിലെ പ്രമുഖ ബിസിനസുകാരനും സാമൂഹിക സാംസ്കാരിക സേവന മേഖലകളിൽ സജീവ സാന്നിധ്യവുമായ മജീദ് തണൽ കോഴിക്കോട് പയ്യോളി സ്വദേശിയാണ്. ജനറൽ സെക്രട്ടറിയായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോട്ടയം എരുമേലി സ്വദേശി ആഷിക്കും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്‍റുമാരായി ഷാഹുൽ ഹമീദ് വെന്നിയൂർ, ബദറുദ്ദീൻ പൂവാർ എന്നിവരെയും സെക്രട്ടറിമാരായി ജോഷി ജോസഫ് അടൂർ, സി.എം. മുഹമ്മദ് അലി, ഇർഷാദ് കോട്ടയം, സബീന അബ്ദുൽ ഖാദർ എന്നിവരെയും തെരഞ്ഞെടുത്തു. അനസ് കാഞ്ഞിരപ്പള്ളിയാണ് ട്രഷറർ.

2026 - 27 പ്രവർത്തന കാലയളവിലേക്കുള്ള പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുള്ള കുറ്റ്യാടി, രാജീവ് നാവായിക്കുളം, ജമാൽ  ഇരിങ്ങൽ, അജ്മൽ ഹുസൈൻ, ഷിജിന ആഷിക്, അഡ്വ. ഷഫ്ന ത്വയ്യിബ്, സാജിർ ഇരിക്കൂർ, അനിൽ കുമാർ, സിറാജ് പള്ളിക്കര എന്നിവരെയും പ്രവാസി വെൽഫെയർ ജനറൽ ബോഡിയിൽ നിന്ന് തെരഞ്ഞെടുത്തു.

പ്രവാസി സെന്‍ററിൽ നടന്ന പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിനും തെരഞ്ഞെടുപ്പിനും റസാക്ക് പാലേരി നേതൃത്വം നൽകി. ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ പ്രതിനിധി സമ്മേളനത്തിൽ സി. എം. മുഹമ്മദലി സംഘടനാ റിപ്പോർട്ടും ഇർഷാദ് കോട്ടയം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

എസ്‌ഐആർ വോട്ടർ പട്ടിക പരിഷ്കരണം: ജനാധിപത്യന് മേലുള്ള ഭീഷണി എന്ന വിഷയത്തിലുള്ള പ്രമേയം ജോഷി ജോസഫ് അവതരിപ്പിച്ചു.

NRI

മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ച് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ്

മനാമ: കഴിഞ്ഞ ദിവസം വിടപറഞ്ഞ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പരിസ്ഥിതി ബോധത്തിന്‍റെ ജനാധിപത്യവത്കരണത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനായിരുന്നു എന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അനുസ്മരിച്ചു.

പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക ദുർബല മേഖലകളെ പറ്റിയുള്ള മുന്നറിയിപ്പിലൂടെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗാഡ്ഗിൽ കേരളത്തിന് സുപരിചിതനായത്. പരിസ്ഥിതി സൗഹൃദത്തിലൂന്നിയ വികസന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വച്ചത്.

പ്രകൃതിയുടെ അവകാശവും മനുഷ്യന്‍റെ ഉത്തരവാദിത്വവുമെന്ന ആശയത്തെ ആധാരമാക്കി പ്രവർത്തിച്ച അദ്ദേഹം പരിസ്ഥിതി ബോധത്തിന്‍റെ ജനാധിപത്യവത്കരണത്തിന് വഴിയൊരുക്കിയ മഹാനായ മനുഷ്യസ്നേഹി ആയിരുന്നു എന്ന് അനുസ്മരണത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രവാസി വെൽഫെയർ പ്രസിഡന്‍റ് മജീദ് തണൽ പറഞ്ഞു.

രാജ്യത്തിന്‍റെ പരിസ്ഥിതി നയങ്ങളിലും ഗവേഷണങ്ങളിലും പ്രധാന പങ്കുവഹിച്ച അദ്ദേഹം പ്രകൃതി സംരക്ഷണ ചിന്തയുടെ പ്രചരണത്തിന് സമൂഹത്തെ ഉണർത്തുകയായിരുന്നു.

മനുഷ്യവികസനവും പ്രകൃതി സംരക്ഷണവും തമ്മിലുള്ള സമത്വം മുന്നോട്ടുവച്ചതിലൂടെ ഗാഡ്ഗിൽ ശാസ്ത്രീയ ലോകത്ത് വിശ്വാസ്യത നേടിയിരുന്നു. വെസ്റ്റേൺഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങളും റിപ്പോർട്ടുകളും പൊതുചർച്ചകൾക്കു വഴിതെളിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാഡ്ഗിലിന്‍റെ നിര്യാണം പരിസ്ഥിതി ശാസ്ത്രത്തിനും പരിസ്ഥിതി പോരാട്ടങ്ങൾക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്‍റെ ചിന്തകളും പാഠങ്ങളും വരുംതലമുറകളിലെ ഗവേഷകരെയും പരിസ്ഥിതി പ്രവർത്തകരെയും പ്രചോദിപ്പിക്കുമെന്ന് തുടർന്ന് സംസാരിച്ച പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിക് എരുമേലി അനുസ്മരിച്ചു.

ഷാഹുൽ ഹമീദ് വെന്നിയൂർ, സബീന അബ്ദുൽ ഖാദർ, ഇർഷാദ് കോട്ടയം, സി എം മുഹമ്മദലി ബദറുദ്ദീൻ പൂവാർ എന്നിവർ സംസാരിച്ചു.

NRI

എസ്ഐആർ: ശുദ്ധീകരണമല്ല, പുറന്തള്ളലാണ് ലക്ഷ്യം: പ്രവാസി വെൽഫെയർ

മനാമ: സംഘ്പരിവാറിന്‍റെ പൗരത്വ നിഷേധ പദ്ധതി വളഞ്ഞ വഴിയിൽ നടപ്പിലാക്കാനുള്ള നീക്കമാണ് എസ്ഐആറിലൂടെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ നടത്തുന്നത് എന്ന് പ്രവാസി വെൽഫെയർ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.

എസ്ഐആർ പ്രവാസികൾ എന്തു ചെയ്യണം എന്ന പേരിൽ പ്രവാസി സെന്‍ററിൽ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് ചോരിയിലൂടെയും മണ്ഡല പുനക്രമീകരണം എന്ന ഓമനപ്പേരിട്ടും തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിച്ച് അധികാരം പിടിക്കുന്ന പ്രക്രിയയുടെ തുടർച്ചയാണ് എസ്ഐആർ.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ഭരണ പ്രതിപക്ഷ പാർട്ടികളും കേരള ഇലക്ഷൻ കമ്മീഷനും ആവശ്യപ്പെട്ടിട്ടും കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അത് അംഗീകരിക്കാത്തത് ഗൂഢ ഉദ്ദേശത്തോടെയാണ്.

രാജ്യവ്യാപക എസ്ഐആറിലൂടെ യഥാർഥത്തിൽ നടപ്പിലാക്കപ്പെടുക പൗരത്വനിഷേധവും പുറന്തള്ളപ്പെടുന്നത് പിന്നാക്ക ജനവിഭാഗങ്ങൾ മാത്രവുമായിരിക്കും. എസ്ഐആർ നീട്ടിവെക്കാൻ മാഹാരാഷ്ട്രക്ക് കിട്ടുന്ന ഇളവ് കേരളത്തിന് കിട്ടാത്തതതിന്‍റെ കാരണം ദുരൂഹമാണ്.

ആസാമിൽ എസ്ഐആറിന് ശേഷം ഉണ്ടായ പൗരത്വ നിഷേധവും ബീഹാറിൽ ലക്ഷക്കണക്കിന് വോട്ടർമാർ ലിസ്റ്റിൽ നിന്നും പുറത്തായതും സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ ഇതിനെ ചെറുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പുനഃപ്പരിശോധനക്ക് തുടക്കം കുറിച്ചിട്ടുള്ളതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ വോട്ടവാകാശം ഉറപ്പുവരുത്തുന്നതിനു വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുകയും പേരില്ലാത്തവർ തങ്ങളുടെ പേര്‌ ഉൾപ്പെടുത്തുവാനാവശ്യമായ നടപടിക്രമങ്ങൾ ചെയ്യണമെന്ന് എസ്ഐആർ പ്രവാസികൾ എന്തു ചെയ്യണം എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സജീദ് ഖാലിദ് പറഞ്ഞു.

2002നുശേഷം വോട്ടവകാശം ലഭിച്ചവരും നിലവിൽ പട്ടികയിൽ സ്ഥലം പിടിച്ചവരുമാണെങ്കിലും ആവശ്യമായ രേഖകൾ സഹിതം യഥാസമയം നിശ്ചിത ഫോറത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ സമയം കണ്ടെത്തണമെന്നും സാമൂഹിക പ്രവർത്തകർ അക്കാര്യത്തിൽ പൂർണ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പുതുതായി വോട്ടവകാശം ലഭിക്കുന്ന യുവജനങ്ങളും ഓൺലൈൻ വഴി അപേക്ഷിച്ചാൽ മതിയെങ്കിലും ബന്ധപ്പെട്ടവരുടെ ഇടപെടലില്ലെങ്കിൽ വെറും വോട്ടുനഷ്ടം മാത്രമല്ല ഭാവിയിൽ പൗരത്വ നഷ്ടം പോലുള്ള നിയമപരമായ പല വെല്ലുവിളികളും ഉണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി വെൽഫെയർ ആക്ടിംഗ് ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതവും അനസ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു. സദസിൽ നിന്നും വന്ന എസ്ഐആർ സംബന്ധമായ അന്വേഷണങ്ങൾക്ക് സജീദ് ഖാലിദ് മറുപടി നൽകി.

NRI

പ്രവാസി വെൽഫെയർ ഓണാഘോഷം: സ്വാഗതസംഘം രൂപീകരിച്ചു

മനാമ: പ്രവാസി വെൽഫെയർ വൈവിധ്യമാർന്ന ഓണക്കളികളും കലാസാംസ്കാരിക പരിപാടികളുമായി "പ്രവാസോണം 25‌' ഒക്‌ടോബർ മൂന്നിന് അദ്‌ലിയ ഔറ ആർട്സ് സെന്‍ററിൽ നടക്കുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി അറിയിച്ചു.

ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന ടൈറ്റിലിൽ പ്രവാസി വെൽഫെയർ സാധാരണക്കാരായ പ്രവാസികൾക്കായി നടത്തിവരാറുള്ള സൗജന്യ ഓണസദ്യയും നടക്കും.

പ്രവാസോണം'25ന്‍റെ സുഗമമായ നടത്തിപ്പിന് ആഷിക് എരുമേലി ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനായും രാജീവ് നാവായിക്കുളം ചീഫ് കോഓർഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സ്പോൺസർഷിപ്പ്: മജീദ് തണൽ, അനസ് കാഞ്ഞിരപ്പള്ളി, റഫീഖ് സൽമാബാദ്. കലാപരിപാടികൾ: ഷാഹുൽ ഹമീദ് വെന്നിയൂർ, ദീപക്. ഓണക്കളികൾ: രാജീവ് നാവായിക്കുളം, അസ്ലം വേളം. വെന്യൂ: അനിൽ കുമാർ സൽമാബാദ്, അബ്ദുല്ല കുറ്റ്യാടി, അമീൻ ആറാട്ടുപുഴ, സാജിർ ഇരിക്കൂർ.

രജിസ്ട്രേഷൻ: മഹ്മൂദ് മായൻ, ഷിജിന ആഷിക്ക്. ബാക്ക് സ്റ്റേജ് മാനേജ്മെന്‍റ്: അനിൽ സൽമാബാദ്, വഫ ഷാഹുൽ ഹമീദ്. ലേബർ ക്യാമ്പ് കോഡിനേഷൻ: ഇർഷാദ് കോട്ടയം വോളണ്ടിയർ കോഓർഡിനേഷൻ: ഫസലുറഹ്മാൻ, ഇർഷാദ് കോട്ടയം, പോഗ്രാം നിയന്ത്രണം: വഫ ഷാഹുൽ ഹമീദ്.

ഓണസദ്യ: ബദറുദ്ദീൻ, മൊയ്തു തിരുവള്ളൂർ, രാജീവ് നാവായിക്കുളം, അനിൽ കുമാർ ആറ്റിങ്ങൽ, ഷാഹുൽ ഹമീദ് വെന്നിയൂർ, ബെന്നി ഞെക്കാട്, ദീപക്. ടീ ആൻഡ് സ്നാക്ക്സ്: മുഹമ്മദലി സി എം, അനിൽ ആറ്റിംഗൽ, സാജിർ.

റിസപ്ഷൻ: മുഹമ്മദലി മലപ്പുറം, മജീദ് തണൽ, സബീന അബ്ദുൽ ഖാദർ. ഡിസൈനിംഗ്: അസ്ലം വേളം മൊമെന്‍റോസ്: ബഷീർ വൈകിലശേരി. ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ മസീറ നജാഹ്.

പ്രവാസി സെന്‍ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തൽ പ്രവാസി വെൽഫെയർ പ്രസിഡന്‍റ് ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതം ആശംസിച്ചു.

പ്രവാസോണം'25 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ആഷിക് എരുമേലി സ്വാഗതസംഘ രൂപീകരണത്തിന് നേതൃത്വം നൽകി.

NRI

തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയർ

മനാമ: കനത്ത ചൂടിൽ തൊഴിൽ ചെയ്യുന്നവർക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയറിന്‍റെ ജനസേവന വിഭാഗമായ വെൽകെയർ പഴവർഗങ്ങളും ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു.

തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് വെൽകെയറിന്‍റെ നേതൃത്വത്തിൽ പ്രവാസി ആശ്വാസ് എന്ന പേരിൽ മുൻകാലങ്ങളിൽ എന്ന പോലെ വിതരണം ചെയ്തത്.

വ്യത്യസ്ത സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയിലാണ് ഗഫൂൾ, മനാമ, സൽമാനിയ എന്നീ പ്രദേശങ്ങളിൽ വെൽകെയർ കിറ്റ് നൽകിയത്.

Latest News

Up